സുപ്രധാന വകുപ്പുകളെല്ലാം അജിത് പവാറിനും സംഘത്തിനും നല്‍കിയതില്‍ ഷിൻഡെ വിഭാഗം കടുത്ത അതൃപ്തിയിലാണ്. അജിത് പവാറിന് ധനകാര്യം, കൃഷി , ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകള്‍ നല്‍കിയാല്‍ തങ്ങളുടെ പ്രാധാന്യം കുറയുമെന്ന് അവര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
ശിവസേനയിലെ അധികാരത്തര്‍ക്കത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഗവര്‍ണറുടെ നിലപാട് ചട്ടവിരുദ്ധമായിരുന്നെന്നും ഭരണഘടന നല്‍കാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചതെന്നും കോടതി പറഞ്ഞു
ശിവസേനയുടെ ചിഹ്നം മോഷ്ടിക്കപ്പെട്ടു. അത് മോഷ്ടിച്ചവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. എംഎല്‍എമാരുടെയും എംപിമാരുടെയും അംഗബലം നോക്കിയാണ് പാര്‍ട്ടിയുടെ പദവി നിശ്ചയിക്കുന്നതെങ്കില്‍ കുറച്ച് ആളുകളെ വിലയ്ക്കുവാങ്ങി ഏതൊരു മുതലാളിക്കും പാര്‍ട്ടി പിടിക്കാം.
തനിക്കെതിരെ വോര്‍ലിയില്‍ നിന്ന് ജനവിധി തേടാന്‍ ഏക്‌നാഥ് ഷിന്‍ഡെ തയ്യാറാകണമെന്ന് ആദിത്യ താക്കറെ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഏക്നാഥ് ഷിന്‍ഡെക്കെതിരെ ആദിത്യ താക്കറെ ആഞ്ഞടിച്ചത്.
ഹലോ എന്ന അര്‍ത്ഥശൂന്യമായ വാക്കുപയോഗിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനുപകരം വന്ദേമാതരം എന്ന് പറയുന്നത് അഭിമാനം തോന്നിക്കുമെന്നും നേരിട്ടും ഫോണിലൂടെയുമുളള സംഭാഷണങ്ങള്‍ വന്ദേമാതരം പറഞ്ഞ് ആരംഭിക്കുമ്പോള്‍ പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്
ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ എന്‍ സി പി- ശിവസേന (ഉദ്ദവ്)-കോണ്‍ഗ്രസ് സഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്ത സന്തോഷ് ബംഗാര്‍ ഇന്ന് രാവിലെ വിമത എം എല്‍ എമാര്‍ താമസിച്ച ഹോട്ടലില്‍ നിന്നാണ് നിയമസഭയിലെത്തിയത്.
എന്‍ സി പി -ശിവസേന (ഉദ്ദവ്)- കോണ്‍ഗ്രസ് സഖ്യം നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന് 99 വോട്ടാണ് ആകെ ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 107 വോട്ട് ലഭിച്ച പ്രതിപക്ഷത്തിന് ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 8 വോട്ടുകളുടെ കുറവാണ് ഉണ്ടായത്.
വിമത എം എല്‍ എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 11ലേക്ക് മാറ്റി. സുപ്രീം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഏക്‌നാഥ് ഷിൻഡെയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ഉദ്ദവ് താക്കറെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ഉദ്ദവ് താക്കറെ വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വിമത എം എല്‍ എമാര്‍ എങ്ങനെയാണ് ഗുജറാത്തിലേക്കും അസമിലേക്കും പോയതെന്ന് എല്ലാവര്‍ക്കും അറിയാം. മഹാരാഷ്ട്രയില്‍ ഇതിനുമുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു